മുംബൈ: ശുചിത്വക്കുറവ് ആരോപച്ച് നവി മുംബൈയിലെ പ്രമുഖ ഫോർ സ്റ്റാർ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (FDA) നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. “നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണ്, കാര്യങ്ങളെ പ്രായോഗികമായി കാണാൻ പഠിക്കണം” എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഘുഗെ, ജസ്റ്റിസ് ഗൗതം അങ്കാദ് എന്നിവരടങ്ങുന്ന ബെഞ്ച് ഹോട്ടലിന്റെ എഫ്.എസ്.എസ്.എ.ഐ ലൈസൻസ് പുനഃസ്ഥാപിച്ച് നൽകാൻ ഉത്തരവിട്ടത്.(Bombay High Court Quashes FDA Suspension Navi Mumbai Hotel Hygiene)
നവി മുംബൈയിലെ ഹോട്ടലിൽ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ചെറിയ പ്രാണികളെ കണ്ടതിനെ തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്. എന്നാൽ, ശുചിത്വ മാനദണ്ഡങ്ങളുടെ കാര്യത്തിൽ 95 ശതമാനം മാർക്ക് നേടിയ ഹോട്ടലിനെതിരെ രണ്ട് പ്രാണികളെ കണ്ടതിന്റെ പേരിൽ മാത്രം ഇത്രയും കടുത്ത നടപടി സ്വീകരിച്ചത് ആനുപാതികമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
“കഴിഞ്ഞ ആഴ്ച ഞങ്ങളുടെ ഡെസ്കിലും ഒരു പാറ്റ ഉണ്ടായിരുന്നു, ഒരു ഈച്ചയും പറക്കുന്നുണ്ട്,” എന്ന് ജസ്റ്റിസ് ഘുഗെ തമാശയായി പരാമർശിച്ചു. മറ്റ് സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെയും സെക്രട്ടേറിയറ്റിലെയും കാന്റീനുകളിൽ ഇത്തരത്തിൽ കൃത്യമായ പരിശോധന നടത്തുന്നുണ്ടോ എന്ന് വ്യക്തമാക്കാനും എഫ്.ഡി.എയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂലൈ 31-ന് വീണ്ടും പരിഗണിക്കും.
Story Summary
The Bombay High Court quashed the Food and Drug Administration’s (FDA) suspension of a four-star hotel’s license over hygiene, observing that authorities should adopt a realistic approach as “we’re in India.” A Bench of Acting Chief Justice Ravindra Ghuge and Justice Gautam Ankhad noted that finding just two small insects did not justify closing down an establishment that had otherwise achieved a 95% hygiene compliance score, and directed the immediate restoration of its FSSAI license.


