കോഴിക്കോട്: വടകരയിൽ അധ്യാപകർ എം.ഡി.എം.എയുമായി അറസ്റ്റിലായ സംഭവം കേരളത്തിന് അപമാനകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികൾക്ക് വഴികാട്ടിയാകേണ്ട അധ്യാപകർ തന്നെ ലഹരിവ്യാപാരത്തിന്റെ പങ്കാളികളായത് ഗുരുതരമായ വിഷയമാണെന്നും അതിശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.(Vadakara MDMA Case Teachers Arrested Ramesh Chennithala Condemns Drug Network)
അതേസമയം, കേസിൽ നിർണ്ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായ അധ്യാപകർ മയക്കുമരുന്ന് വിറ്റുകിട്ടിയ തുക മുഴുവൻ വയനാട് സ്വദേശിയായ പ്രധാന മൊത്തവിതരണക്കാരന്റെ നിർദ്ദേശപ്രകാരമുള്ള അക്കൗണ്ടുകളിലേക്കാണ് കൈമാറിയിരുന്നത്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഒരു കോടിയിലധികം രൂപ ഇത്തരം അക്കൗണ്ടുകളിലേക്കും ക്യു.ആർ കോഡുകളിലേക്കും അയച്ചതായി കണ്ടെത്തി. അറസ്റ്റിലായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപികമാർ പ്രധാന വിതരണക്കാരെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ വിട്ടുനൽകിയിട്ടില്ല. പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ വിദേശ ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്.
Story Summary
Home Minister Ramesh Chennithala condemned the arrest of school teachers in Vadakara MDMA smuggling case as disgraceful for Kerala. Investigation revealed that the teachers were links in a larger drug network managed by a Wayanad native. One accused transferred over Rs 1 crore via online accounts, and police are moving to confiscate property earned through the illicit drug trade.


