കൊൽക്കത്ത: എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യജീവി സംരക്ഷണത്തിലും മനുഷ്യ-മൃഗ സംഘർഷങ്ങൾ തടയുന്നതിലും വലിയ മുന്നേറ്റം നടത്തി പശ്ചിമ ബംഗാളിലെ വനംവകുപ്പ്. ബംഗാളിലെ ജൽദാപാറ വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനക്കൂട്ടം ഗ്രാമത്തിലേക്ക് കടക്കുന്നത് എ.ഐ നിരീക്ഷണ ക്യാമറകൾ കൃത്യസമയത്ത് കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പിന്റെ ദ്രുതകർമ്മ സേന മിനിറ്റുകൾക്കകം വൻ അപകടം ഒഴിവാക്കി.(AI Surveillance Camera Prevents Human Elephant Conflict At Jaldapara In West Bengal)
At 12:32 AM in night, our AI-enabled surveillance cameras detected a herd of elephants moving from the forest boundary towards a nearby village.
The alert was instantly relayed to the Division Control Room, and within 15 minutes, nearby stationed rapid response team reached the… pic.twitter.com/BGFiNMmicO
— Parveen Kaswan, IFS (@ParveenKaswan) July 28, 2026
ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ പങ്കുവെച്ച വീഡിയോയിലൂടെയാണ് സാങ്കേതികവിദ്യയുടെ ഈ മികച്ച പ്രവർത്തനം പുറംലോകമറിഞ്ഞത്. അർദ്ധരാത്രി 12:32-ന് വന അതിർത്തിയിൽ നിന്ന് അടുത്തുള്ള ഗ്രാമത്തിലേക്ക് നീങ്ങിയ കാട്ടാനക്കൂട്ടത്തെ നൈറ്റ് വിഷൻ എ.ഐ ക്യാമറകൾ സെക്കൻഡുകൾക്കുള്ളിൽ തിരിച്ചറിയുകയും കൺട്രോൾ റൂമിലേക്ക് അലേർട്ട് അയക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് 15 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയ റാപ്പിഡ് റെസ്‌പോൺസ് ടീം ആനകളെ ഗ്രാമത്തിലേക്ക് പ്രവേശിക്കാതെ സുരക്ഷിതമായി തടയുകയും തിരികെ വനത്തിലേക്ക് അയക്കുകയും ചെയ്തു. ഓരോ രാത്രിയിലും തങ്ങളുടെ ജീവനക്കാർ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരം നിരവധിയായ സന്ദേശങ്ങളോട് പ്രതികരിച്ച് ജനങ്ങളുടെയും വന്യജീവികളുടെയും ജീവൻ രക്ഷിക്കുന്നുണ്ടെന്ന് പർവീൺ കസ്വാൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിന് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
Story Summary
An AI-enabled surveillance system at Jaldapara in West Bengal detected a herd of elephants heading toward a village late at night, triggering an instant alert to the forest control room. A rapid response team reached the spot within 15 minutes and successfully prevented a potential human-elephant conflict.


