കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി കോടതി ഇന്ന് പരിഗണിക്കും. കോടതി അനുമതി നൽകുന്ന മുറയ്ക്ക് റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.(Nithin Raj Death Case Crime Branch Seeks Permission To Rearrest Dr MK Ram)
അറസ്റ്റ് രേഖപ്പെടുത്തിയതിലുണ്ടായ ഗുരുതരമായ സാങ്കേതികവും നിയമപരവുമായ നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി റാമിനെ റിമാൻഡ് ചെയ്യാതെ വിട്ടയച്ചിരുന്നു. അറസ്റ്റിന്റെ കാരണങ്ങൾ ഔദ്യോഗികമായി അറിയിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.
പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന്, പുതിയ അന്വേഷണ സംഘം കണ്ണൂരിൽ ക്യാമ്പ് ചെയ്ത് വരികയാണ്. കൃത്യമായ നിയമോപദേശം കൈപ്പറ്റിയ ശേഷമായിരിക്കും കൂടുതൽ തുടർനടപടികളിലേക്ക് പോലീസെത്തുക.
Story Summary
The Court will hear the Crime Branch’s petition today seeking permission to re-arrest Dr. M.K. Ram, the prime accused in the suicide case of Anjarakandy Dental College student Nithin Raj. The court had earlier released Dr. Ram due to procedural flaws during his arrest, drawing sharp criticism from the High Court against police lapses.


