ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജാ രഘുവംശിയെ വധിച്ച കേസിൽ പ്രതിയായ സോനം രഘുവംശിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സോനത്തിന് ജാമ്യം അനുവദിച്ചതിനെതിരെ മേഘാലയ സർക്കാർ നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ ഉത്തരവ്.(Sonam Raghuvanshi Case, Supreme Court Cancels Bail Of Sonam Raghuvanshi)
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സോനം രഘുവംശിയോട് മൂന്നാഴ്ചയ്ക്കുള്ളിൽ പോലീസിന് മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു. കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയായില്ലെങ്കിൽ പ്രതിക്ക് വീണ്ടും പുതിയ ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ പ്രമുഖ വ്യവസായി രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ വർഷം ജൂണിലാണ് സോനം അറസ്റ്റിലായത്. 2025 മേയ് 23-നാണ് ദമ്പതികളെ മേഘാലയയിലെ സോഹ്റയിൽ വെച്ച് കാണാതാകുന്നത്. തുടർന്ന് ജൂൺ രണ്ടിന് പ്രദേശത്തെ ആഴമേറിയ ചുരത്തിൽ നിന്ന് രാജാ രഘുവംശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സാമ്പത്തിക നേട്ടത്തിനായി വാടകക്കൊലയാളികളെ ഉപയോഗിച്ച് സോനം ഭർത്താവിനെ വധിക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
Story Summary
The Supreme Court set aside the bail granted to Sonam Raghuvanshi, who is accused of conspiring to murder her husband, businessman Raja Raghuvanshi, during their honeymoon in Meghalaya in 2025. Allowing the Meghalaya government’s appeal, a bench of Justices M.M. Sundresh and P.B. Varale granted her three weeks to surrender, while allowing her to reapply for bail if the trial does not conclude within six months.


