തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് പാർട്ടിയിലെയും ഭരണത്തിലെയും തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരുന്നു. സെപ്റ്റംബർ രണ്ടാം വാരത്തിൽ കോഴിക്കോട് വെച്ച് യോഗം നടത്താനാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണയിലെത്തിയത്.(CPM Extended State Committee Meeting In Kozhikode September)
ഇന്നും നാളേയുമായി ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. സെപ്റ്റംബർ 11, 12, 13 തീയതികളിലായി യോഗം നടത്താനാണ് ആലോചന. സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ-ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരെ പങ്കടുപ്പിച്ച് വിപുലമായ രീതിയിലാണ് യോഗം സംഘടിപ്പിക്കുന്നത്.
ഏരിയ സെക്രട്ടറിമാരെ യോഗത്തിൽ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സമിതി തീരുമാനം കൈക്കൊള്ളും. തെരഞ്ഞെടുപ്പ് തോൽവിയിലും സംഘടനാതലത്തിലുണ്ടായ വീഴ്ചകളിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കും. ഇതിന്റെ തുടർച്ചയായ ചർച്ചകൾക്കാവും വിപുലീകൃത യോഗം വേദിയാകുക.
Story Summary
CPM Kerala State Secretariat has decided to hold an extended State Committee meeting in Kozhikode in the second week of September to discuss corrective measures following their electoral setback. The meeting will review the Central Committee report, which strongly criticized the state leadership for organizational lapses and election failure.


