കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് പണം നൽകിയാൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത വ്യാജ കോൾ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ സിം കാർഡിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്നും ഫോൺ നേരത്തെ മോഷണം പോയതാണെന്നുമാണ് ഇയാളുടെ മൊഴി.(Vidya Balakrishnan MLA Fake Call Case Police Identify SIM Card Owner)
മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്കായി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു വ്യാജ സന്ദേശം എത്തിയത്.
വയനാട് എം.പിയുടെ ഓഫീസിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് വ്യാജ വാട്‌സ്ആപ്പ് കോൾ എത്തിയത്. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് ഒരാൾ ബന്ധപ്പെട്ടിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ നമ്പറുകൾ കൈമാറിയിട്ടുണ്ടെന്നും വ്യാജൻ എം.എൽ.എയോട് പറഞ്ഞു. അജ്ഞാതന്റെ സംസാരത്തിൽ സംശയം തോന്നിയ വിദ്യാ ബാലകൃഷ്ണൻ ഉടൻ തന്നെ നേരിട്ട് വിളിച്ച് കാര്യം തിരക്കുകയും കോൾ വ്യാജമാണെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു. തുടർന്ന് എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കോളിന്റെ ഉറവിടം ഡൽഹിയിലാണെന്ന് കണ്ടെത്തിയിരുന്നു.
Story Summary
The police have identified the SIM card owner in the fake phone call case involving Elathur MLA Vidya Balakrishnan, who was offered a cabinet post for ₹3 crore. The owner claimed his phone was stolen, while a cyber cell investigation revealed that the scam call impersonating the Wayanad MP’s office originated from Delhi.


