ബാരൂയിപൂർ: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലുള്ള ബാരൂയിപൂരിൽ 12 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വലിയ ജനരോഷം. പെൺകുട്ടിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം ഇന്ദ്രജിത് താന്തി (26) എന്ന യുവാവിനെ തല്ലിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസ് ജനക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.(Baruipur minor girl case, Suspect Lynched By Angry Mob)
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അടുത്തുള്ള കടയിലേക്ക് പോയ പെൺകുട്ടി രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് രാത്രി മുഴുവൻ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ ഞായറാഴ്ച രാവിലെ പ്രദേശത്തെ ഒരു കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയതാണെന്നാണ് ആരോപണം. നാല് പ്രാദേശിക യുവാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം കണ്ടെത്തിയതോടെ പ്രകോപിതരായ നാട്ടുകാരും ബന്ധുക്കളും മൃതദേഹവുമായി റോഡ് ഉപരോധിച്ചു. ടയറുകൾ കത്തിച്ചും പോലീസ് വാഹനങ്ങൾ തല്ലിത്തകർത്തും പ്രദേശത്ത് വൻ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ഇതിനിടയിലാണ് പ്രതിയെന്ന് സംശയിക്കുന്ന ഇന്ദ്രജിത്തിനെ ജനക്കൂട്ടം പിടികൂടി വിചാരണ ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയെ നാട്ടുകാർ തന്നെ പിടികൂടി പോലീസിന് കൈമാറിയിട്ടുണ്ട്. കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Story Summary
A 12-year-old girl was allegedly gang-raped and murdered in West Bengal’s Baruipur, leading to widespread protests where a 26-year-old suspect was lynched by an angry mob. While the police have arrested one accused and launched an investigation into both deaths, locals blocked roads and vandalized police vehicles following the recovery of the minor’s body from a pond.

