ടെൽ അവീവ്: ലോകത്ത് ഇസ്രായേലിന് അവശേഷിക്കുന്ന ഏക കരുത്തനായ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പ്രസ്താവന തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെ ശക്തമായി പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ പ്രമുഖ സ്ഥാനം ഇന്ത്യയ്ക്കാണെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി. അഭിമുഖത്തിലാണ് നെതന്യാഹു വാൻസിന്റെ വിലയിരുത്തലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.(Benjamin Netanyahu Rejects JD Vance Statement Highlighting Tremendous Support From India)
ജെഡി വാൻസിനെ താൻ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും വ്യക്തമാക്കിയ നെതന്യാഹു, എന്നാൽ വാൻസ് പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. വൈറ്റ് ഹൗസ് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സുഹൃത്ത് ഡൊണാൾഡ് ട്രംപ് ആണെന്ന കാര്യത്തിൽ തനിക്ക് തർക്കമില്ല. എന്നാൽ ഇസ്രായേലിന് മറ്റ് ചില ശക്തരായ സുഹൃത്തുക്കൾ കൂടിയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“ഞങ്ങൾക്ക് ഇന്ത്യയെപ്പോലെ മറ്റ് ചില സുഹൃത്തുക്കളുമുണ്ട്. 140 കോടി ജനങ്ങളുള്ള രാജ്യമാണത്. അവിടെ നിന്നും ഇസ്രായേലിന് ലഭിക്കുന്നത് സമാനതകളില്ലാത്ത പിന്തുണയാണ്. എന്റെ ഫേസ്ബുക്ക് പേജിലേക്ക് നോക്കിയാൽ അറിയാം, ഇന്ത്യയിൽ നിന്നുള്ള അതിശക്തമായ പിന്തുണയും സ്നേഹവും കൊണ്ട് അത് നിറഞ്ഞിരിക്കുകയാണ്,” നെതന്യാഹു പറഞ്ഞു. ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും പല വിദേശ സർക്കാരുകളും ഇസ്രായേലിനെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Israeli PM Benjamin Netanyahu countered US Vice-President JD Vance’s claim that America is Israel’s “only” powerful ally, highlighting India as a strong international supporter. Netanyahu expressed gratitude for the immense support from India’s 1.4 billion people, noting that many nations back Israel despite domestic pressures.

