കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. വിമാനത്തിൽ മുൻ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ മൊഴി നൽകിയതിന് പിന്നാലെയാണ് തനിക്ക് വധഭീഷണി ഉണ്ടായതെന്ന് കാണിച്ച് ഫർസീൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.(Farzin Majeed, Police registers case on death threat against youth congress leader)
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണിൽ വിളിച്ച് അജ്ഞാതർ വധഭീഷണി മുഴക്കി എന്നാണ് പരാതിയിലെ പ്രധാന ആരോപണം. അതേസമയം, വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധക്കേസിൽ നിർണ്ണായകമായ നിയമനടപടികൾ പുരോഗമിക്കുകയാണ്.
പ്രതികൾക്കെതിരെ ചുമത്തിയിരുന്ന ഗുരുതരമായ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടുള്ള പോലീസ് റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചിരുന്നു. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ വകുപ്പുകൾ ഒഴിവാക്കി പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
Story Summary
Mattannur police have registered a case following a death threat against Youth Congress leader Farzin Majeed, who had complained about receiving threatening calls after testifying regarding the protest against the Chief Minister inside an aircraft. Meanwhile, a Thiruvananthapuram court has accepted a police report that dropped serious aviation charges previously filed against the youth congress protesters involved in the flight incident.

