ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിനിൽ, ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ ‘സിരി’ ഹിന്ദു വിരുദ്ധമാണെന്ന ആരോപണവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ രംഗത്ത്. സിരിയോട് ‘സലാം അലൈക്കും’ എന്ന് പറഞ്ഞാൽ തിരിച്ച് മറുപടി നൽകുന്നുണ്ടെങ്കിലും, ‘ജയ് ശ്രീറാം’, ‘ജയ് ശ്രീ മഹാകാൽ’, ‘ജയ് മാതാ ദി’ എന്നിങ്ങനെ പറയുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.(Apple Siri controversy, Right wing activist accuses Apple Siri of being anti hindu and calls for boycott)
ഉപയോക്താക്കൾ ‘ജയ് ശ്രീറാം’ എന്ന് പറയുമ്പോൾ സിരി “ഹലോ, നിങ്ങളുടെ ദിവസം നല്ലതാകട്ടെ” എന്നാണ് മറുപടി നൽകുന്നത്. എന്നാൽ, ‘സലാം അലൈക്കും’ എന്ന് പറഞ്ഞാൽ “അസ്സലാമു അലൈക്കും” എന്ന് തിരിച്ചു പറയുന്നു. ഇത് ബോധപൂർവ്വമായ അജണ്ടയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
താൻ 10 മുതൽ 15 വരെ ഐഫോണുകളിൽ ഇത് പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇത് കമ്പനിയുടെ മനസ്ഥിതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാൻ കമ്പനി തയ്യാറായില്ലെങ്കിൽ ഐഫോൺ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
A right-wing activist in Ujjain has accused Apple’s Siri of being “anti-Hindu,” claiming it fails to respond appropriately to Hindu religious slogans like “Jai Shri Ram” while responding to Islamic greetings. Citing this as an alleged conspiracy and a “Jihadi mindset” by the company, he has called for a boycott of iPhones if the AI does not treat all religions equally.

