തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ഭരണസമിതിയെയും കേസിൽ പ്രതിചേർത്തു.(Sabarimala gold theft, Devaswom Board Former President And Committee Members Named Accused)
2019-ൽ നടന്ന ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ൽ നടന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. നേരത്തെ, മുൻ ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെയും അന്നത്തെ ഭരണസമിതിയെയും എസ്ഐടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഭരണസമിതിക്കെതിരേയും നിയമനടപടികൾ ശക്തമാക്കിയിരിക്കുന്നത്. 2019 മുതൽ നടന്നുവരുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് ഈ കൊള്ളയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary
The Special Investigation Team (SIT) has officially named former Devaswom Board President P.S. Prashanth and board member A. Ajikumar as accused in the Sabarimala gold robbery case. The investigation alleges that the 2025 robbery is a continuation of a conspiracy that began in 2019, following similar actions taken against the previous board president and committee members.

