തിരുവനന്തപുരം: നഗരസഭയിൽ ബി.ജെ.പി ഭരണസമിതിക്കെതിരെ കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയ നീക്കത്തിൽ നിന്ന് യു ഡി എഫ് പിന്മാറി. കാപ്പ കേസിൽ കൗൺസിലർ സുഗതൻ ജയിലിലായ സാഹചര്യത്തിൽ ഭരണസമിതിയെ താഴെയിറക്കാൻ യു.ഡി.എഫ് നേതാവ് കെ.എസ്. ശബരിനാഥന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നെങ്കിലും എൽ ഡി എഫ് പിന്തുണ നൽകാത്തതിനെത്തുടർന്ന് നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് സൂചന.(UDF withdraws no-confidence motion in Thiruvananthapuram Corporation)
അവിശ്വാസ പ്രമേയത്തിന് ആവശ്യമായ ഭൂരിപക്ഷത്തിനായി എൽ.ഡി.എഫിന്റെ 29-ഉം യു.ഡി.എഫിന്റെ 20-ഉം അംഗങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. എന്നാൽ ബി.ജെ.പി ഭരണം നിലവിൽ സുരക്ഷിതമായിരിക്കുകയാണ്. അതേസമയം, കൗൺസിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചേക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കാപ്പ കേസിൽ ജയിലിലായ സുഗതനെക്കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി നേതൃത്വം.
Story Summary
The UDF has withdrawn its no-confidence motion against the BJP-led Thiruvananthapuram Corporation after failing to secure support from the LDF. The political deadlock between the Congress and CPI(M) has effectively saved the BJP’s slim majority, while the opposition continues to protest against the inclusion of KAAPA-accused councilor Sugathan.

