സാംഗറെഡ്ഡി: തെലങ്കാനയിലെ മെദക് ജില്ലയിൽ ഗർഭിണിയായ 23-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും അമ്മായിയമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവും അമ്മയും നിരന്തരം നടത്തിയിരുന്ന പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് പരാതി.(Pregnant woman dies by suicide after husband demands DNA test)
അല്ലദുർഗ് മണ്ഡലത്തിലെ ഗഡിപെദ്ദാപുർ ഗ്രാമത്തിലാണ് സംഭവം. ഒന്നര വർഷം മുൻപ് വിവാഹിതയായ സുഷ്മിതയാണ് മരിച്ചത്. അഞ്ച് മാസം ഗർഭിണിയായിരുന്ന സുഷ്മിതയുടെ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിക്കുകയും ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് ഭർത്താവ് അഭിലാഷ് നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നതായി യുവതിയുടെ അമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
യുവതിയുടെ വളകാപ്പ് ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നതിനായി ജൂൺ 23-ന് സുഷ്മിതയുടെ മാതാപിതാക്കൾ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് ഭർത്താവ് അഭിലാഷ് കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി വഴക്കിടുകയും ഡിഎൻഎ പരിശോധന ആവശ്യപ്പെടുകയും ചെയ്തു. നാട്ടുകൂട്ടം ഇടപെട്ട് പ്രശ്നം അന്ന് തൽക്കാലത്തേക്ക് ഒത്തുതീർപ്പാക്കിയെങ്കിലും, പീഡനം തുടർന്നു. ഇതിൽ മനംനൊന്ത സുഷ്മിതയെ രണ്ട് ദിവസത്തിന് ശേഷം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ (ക്രൂരത, ആത്മഹത്യ പ്രേരണ, പൊതുവായ ഉദ്ദേശ്യം) പ്രകാരം കേസെടുത്തതായി അല്ലദുർഗ് പോലീസ് സബ് ഇൻസ്പെക്ടർ ഡി. ശങ്കർ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. സാംഗറെഡ്ഡി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ വെച്ച് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Story Summary
A 23-year-old pregnant woman, Sushmita, died by suicide in Telangana’s Medak district following intense harassment from her husband and mother-in-law, who questioned the paternity of her unborn child and demanded a DNA test. Police have arrested both the husband, G Abhilash, and his mother, charging them with abetment of suicide and cruelty.

