ഇടുക്കി: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനംവകുപ്പ് ഔദ്യോഗികമായി ഏറ്റെടുത്തു. നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്നതും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ ഈ സർക്കാർ ഭൂമി വനംവകുപ്പ് തിരിച്ചുപിടിച്ചത്.(Kerala Forest Department Reclaims 100 Acres Land in Kolukkumalai)
ഭൂമി വിട്ടുകിട്ടുന്നതിനായി സർക്കാർ ഏറെക്കാലമായി നിയമനടപടികൾ നടത്തിവരികയായിരുന്നു. ഒടുവിൽ കോടതിയുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭൂമി വനംവകുപ്പിൽ തിരിച്ചെത്തിയത്. സംസ്ഥാനത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന ടെന്റ് ക്യാമ്പിംഗ് കേന്ദ്രം ഇതേ ഭൂമിയിലാണ് പ്രവർത്തിച്ചിരുന്നത്. വനംവകുപ്പ് നടപടികൾ തുടങ്ങിയതോടെ ടൂറിസം കേന്ദ്രം സ്ഥലം ഒഴിഞ്ഞു നൽകി.
മൂന്നാർ സൂര്യനെല്ലിക്ക് സമീപമുള്ള നാല് വ്യത്യസ്ത ഭാഗങ്ങളിലായാണ് ഈ ഭൂമി വ്യാപിച്ചു കിടക്കുന്നത്. കാട്ടുനായ്ക്കൾ, കാട്ടാനകൾ തുടങ്ങിയ വന്യജീവികളുടെ പ്രധാന ആവാസകേന്ദ്രമാണിത്. കൂടാതെ, അപൂർവയിനം കൂണുകൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യം നിറഞ്ഞ ഈ മേഖല അതീവ പാരിസ്ഥിതിക ലോലമാണ്.
Story Summary
The Forest Department has reclaimed 100 acres of ecologically sensitive land in Kolukkumalai, Idukki, following a long-standing legal battle. The area, which includes the site of a high-altitude tent camping facility, is a vital habitat for wildlife like elephants and dholes and will now be brought under forest protection.

