കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ കപ്പലിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന് എഴുതിയ സംഭവത്തിൽ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ഇതുവരെ 162 പേരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 152 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ വകുപ്പാണിത്.(Cochin Shipyard, Case Registered After Anti National Slogans On Ship At Cochin Shipyard)
2025-ൽ നിർമാണം ആരംഭിച്ച കൊമേഴ്‌സ്യൽ സർവീസ് ഓപ്പറേഷൻ വെസലിലാണ് എഴുത്ത് കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് ഷിപ്പ്‌യാർഡ് അധികൃതരുടെ ശ്രദ്ധയിൽ എഴുത്ത് പെട്ടത്. ഉടൻ തന്നെ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.
എഴുത്ത് പ്രത്യക്ഷപ്പെട്ട ഭാഗത്ത് സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു. അതിനാൽ, ഈ ഭാഗത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഭവം അതീവ ഗൗരവമായി കണ്ട് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Story Summary
Police have registered a case for sedition (BNS 152) after the phrase “I love Pakistan” was found written on a ship currently under construction at the Cochin Shipyard for a UK-based company. With no CCTV coverage in the area where the incident occurred, authorities have questioned 162 employees. Both central intelligence agencies and the CISF are conducting a high-priority investigation, given the national security implications of the incident.

