തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഹൈക്കമാൻഡ് നേതൃത്വത്തിന് അദ്ദേഹം കത്തയച്ചു. തന്റെ താൽപ്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. പാർട്ടിയിൽ അധ്യക്ഷനെ തീരുമാനിക്കുമ്പോൾ പിന്തുടരുന്ന ജാതി-സമുദായ സമവാക്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഉണ്ണിത്താന്റെ നീക്കം.(Rajmohan Unnithan Stakes Claim For KPCC President Post)
അർഹത, യോഗ്യത, പ്രവർത്തന പരിചയം എന്നിവ മാത്രമായിരിക്കണം അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമെന്ന് ഹൈക്കമാൻഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു. 1978 മുതൽ പാർട്ടിക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആളാണ് താൻ. തന്റെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
സംഘടനാ തലപ്പത്തേക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ജാതി – സമുദായ സമവാക്യങ്ങൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗ്രൂപ്പ് താത്പര്യങ്ങൾക്കും സമുദായ സമവാക്യങ്ങൾക്കും അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് തയ്യാറാകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെടുന്നു.
Story Summary
MP Rajmohan Unnithan has staked his claim for the KPCC President post, urging the party high command to prioritize merit, experience, and dedication over caste-based equations. He criticized the current trend of appointing leaders based on community dynamics, arguing that such practices hinder the party’s growth, and has formally requested the central leadership to consider his long-standing service to the Congress party since 1978.

