ന്യൂഡൽഹി: നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് യാത്രയിൽ യാതൊരുവിധ ഗതാഗത തടസ്സങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടു. പരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായി ഉച്ചയ്ക്ക് ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, വിമാനത്താവളത്തിൽ തന്നെ 45 മിനിറ്റോളം ചെലവഴിച്ചു.(PM Modi Oversees Traffic Arrangements For NEET Re-exam)
ഉച്ചയ്ക്ക് രണ്ട് മണിക്ക് പരീക്ഷ ആരംഭിക്കുന്നതിനാൽ, വിദ്യാർത്ഥികൾക്ക് യാത്രാ തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ചോദ്യപേപ്പർ ചോർച്ചയെയും ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ, കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് രാജ്യത്തുടനീളം ആരംഭിച്ചത്. മെഡിക്കൽ പ്രവേശനത്തിനായുള്ള ഈ നിർണ്ണായക പരീക്ഷയിൽ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ഇന്ത്യയിലെ 551 നഗരങ്ങളിലായി 5,440 പരീക്ഷാ കേന്ദ്രങ്ങളും വിദേശത്തായി 14 കേന്ദ്രങ്ങളും നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഇത്തവണ പൂർണ്ണമായും കേന്ദ്രസേനയുടെയും പോലീസിന്റെയും മേൽനോട്ടത്തിലാണ്. ഏതാണ്ട് രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകൾ ഒഴിവാക്കാൻ രാജ്യത്തുടനീളമുള്ള 95,000 ക്ലാസ് മുറികളിലായി 1,38,000 നിർമിത ബുദ്ധി (AI) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെയാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ നടത്തിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
Story Summary
Prime Minister Narendra Modi personally oversaw traffic arrangements at Delhi Airport to ensure students heading for the NEET-UG re-examination faced no delays. The re-exam, held amid stringent security following previous irregularities, saw over 22 lakh students appearing across 5,440 centers in India and 14 international locations. The NTA has implemented high-level security measures, including the deployment of 2.5 lakh security personnel and 1.38 lakh AI-enabled surveillance cameras, to ensure a fair and transparent examination process.

