തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന നടപടിക്കെതിരെ മന്ത്രി കെ. മുരളീധരൻ. ഇത്തരം നിയമനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കാട്ടി അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകി.(K Muraleedharan Warns Devaswom Board As SIT Intensifies Sabarimala Gold Theft Probe)
വിവാദത്തിലായവരെ പ്രധാന തസ്തികകളിൽ നിയമിച്ചാൽ, ഈ അഴിമതിയിൽ ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഈ ഉത്തരവുകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എസ്‌ഐടി സംഘം ശബരിമലയിൽ വീണ്ടും പരിശോധന നടത്തി. പ്രഭാമണ്ഡലത്തിൽ നിന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകൾ ശേഖരിച്ചു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ നീക്കം.
Story Summary
Devaswom Minister K. Muraleedharan has warned the Devaswom Board against appointing officials accused in the Sabarimala gold theft case to key positions, stating that the government will hold the Board complicit if the orders are not corrected. Meanwhile, the Special Investigation Team (SIT) continues its probe with court permission.

