കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിലെ മെമ്മറി കാർഡും പെൻഡ്രൈവും വിചാരണ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാൻ നിർദേശിച്ചു.(Actress Assault Case, High Court Orders Seizure Of Memory Card)
നിലവിൽ വിചാരണ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡും പെൻഡ്രൈവും സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകി. അതിജീവിതയുടെ ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മെമ്മറി കാർഡ് ചോർന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ ഈ നടപടി.മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നത് കേസിനെ വലിയ രീതിയിൽ ബാധിക്കുമെന്നും, ഇതിൽ ശാസ്ത്രീയമായ പരിശോധന അനിവാര്യമാണെന്നും അതിജീവിത വാദിച്ചിരുന്നു.
Story Summary
The Kerala High Court has admitted a plea by the victim in the actress assault case regarding the unauthorized access of the memory card. The court has directed the trial court to hand over the memory card and pen drive in a sealed cover to the High Court Registrar and ordered the prosecution to file a response within a month.

