വയനാട് : മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജു (50) ആണ് മരണത്തിന് കീഴടങ്ങിയത്. വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത് വീണ്ടും ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത് നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.(Wayanad Wild Elephant Attack Claims Another Life In Mananthavady)
തിങ്കളാഴ്ച രാത്രിയോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. പുലർച്ചെ വരെ പ്രദേശത്ത് തുടർന്ന ആനയെ കാടുകയറ്റാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ്, തന്റെ കൃഷിയിടത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജു കാട്ടാനയുടെ മുന്നിൽ അപ്രതീക്ഷിതമായി പെട്ടുപോയത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Summary
A 50-year-old farmer named Raju has succumbed to his injuries after being attacked by a wild elephant in Mananthavady, Wayanad. The incident occurred while forest officials were attempting to drive the elephant, which had entered a residential area, back into the forest.

