ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിതവും നാടകീയവുമായ തിരിച്ചടി. പാർട്ടി സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി (Meenakshi Natarajan Nomination Rejected). തെലങ്കാനയിലെ ഒരു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. സ്ഥാനാർത്ഥി സമർപ്പിക്കേണ്ട നിർബന്ധിത രേഖകളിൽ കൃത്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് ഔദ്യോഗികമായി എതിർപ്പ് അറിയിക്കുകയായിരുന്നു.
ഈ നടപടി ഏകപക്ഷീയമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് പരാതി ഉന്നയിക്കും. പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് എതിരില്ലാതെ വിജയിക്കാൻ വഴിയൊരുങ്ങിയിരിക്കുകയാണ്.
Summary: In a significant political setback for the Congress party in Madhya Pradesh, the Rajya Sabha election nomination of candidate Meenakshi Natarajan has been rejected by the Returning Officer. The action followed a formal complaint filed by the Bharatiya Janata Party (BJP), alleging that Natarajan failed to disclose details of a pending case in Telangana within her mandatory election affidavit—a critical requirement for candidature.

