ഇടുക്കി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഈ മാസം എട്ടിന് സംസ്ഥാന വ്യാപകമായി ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിൽ ബസ് സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Private Bus Operators Association To Hold State Wide Protest Over Rising Fuel Prices)
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതിയിൽ ഇളവ് വരുത്തണം, പ്രതിസന്ധിയിലായ മേഖലയെ സഹായിക്കാൻ സർക്കാർ ഇന്ധന സബ്സിഡി നൽകാൻ തയ്യാറാകണം, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കണം, എന്നിവയാണ് ആവശ്യങ്ങൾ. കാലോചിതമായ വർധന അനിവാര്യമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
വനിതകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്വകാര്യ ബസ് മേഖലയ്ക്ക് കടുത്ത തിരിച്ചടിയാകുമെന്ന് കെ.കെ. തോമസ് പറഞ്ഞു.
Story Summary
The Private Bus Operators Association has announced a state-wide protest on the 8th of this month to demand tax relief and fuel subsidies amid rising fuel prices. Additionally, the association expressed concerns that the government’s free travel scheme for women in KSRTC buses will severely impact private bus services and urged the government to revise student concession rates.

