ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയെത്തുടർന്ന് കർണാടകയിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ ഊർജിതമായി. ഇതിന്റെ ഭാഗമായി മെയ് 30-ന് വൈകിട്ട് നാല് മണിക്ക് ബെംഗളൂരുവിലെ വിധാൻ സൗധയിൽ കോൺഗ്രസ് ലെജിസ്ലേറ്റർ പാർട്ടി യോഗം ചേരും. സി.എൽ.പി സെക്രട്ടറി അല്ലമപ്രഭു പാട്ടീലാണ് യോഗം സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.(Karnataka Leadership Transition CLP Meeting And Ministerial Lobbying)
സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല തുടങ്ങിയ ഉന്നത നേതാക്കൾ പങ്കെടുക്കും. പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതും തുടർന്ന് സർക്കാർ രൂപീകരണത്തിലേക്കുള്ള വഴിയൊരുക്കുന്നതും ഈ യോഗത്തിലായിരിക്കും. സിദ്ധരാമയ്യയുടെ രാജിക്കത്ത് ഗവർണർ തവാർചന്ദ് ഗെലോട്ട് സ്വീകരിച്ചിട്ടുണ്ട്. പകരം സംവിധാനം ഉണ്ടാകുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ മന്ത്രിസഭയിൽ ഇടംപിടിക്കാൻ പാർട്ടിക്കുള്ളിൽ ലോബിയിംഗ് ശക്തമായിരിക്കുകയാണ്. കോലാർ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്തിൽ ജില്ലയ്ക്ക് മൂന്ന് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാർപേട്ട് എം.എൽ.എ എസ്.എൻ. നാരായണസ്വാമിക്ക് പട്ടികജാതി വിഭാഗത്തിൽ നിന്നും, മാളൂർ എം.എൽ.എ കെ.വൈ. നഞ്ചെ ഗൗഡ, കോലാർ എം.എൽ.എ കോത്തൂർ ജി. മഞ്ജുനാഥ് എന്നിവർക്ക് ജനറൽ കാറ്റഗറിയിൽ നിന്നും മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം.
ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിനിടെ, മുതിർന്ന നേതാവ് സതീഷ് ജാർക്കിഹോളിയെ ഉപമുഖ്യമന്ത്രിയാക്കാനോ കെ.പി.സി.സി അധ്യക്ഷനായി നിയമിക്കാനോ സാധ്യതയുണ്ടെന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.
Story Summary
The Karnataka Congress Legislature Party (CLP) is set to meet on May 30 to discuss the leadership transition following Chief Minister Siddaramaiah’s resignation. As D.K. Shivakumar is widely expected to succeed him, lobbying for ministerial berths has intensified, with leaders from Kolar district formally demanding three cabinet positions. Meanwhile, discussions regarding the potential roles of other senior leaders like Satish Jarkiholi continue in political circles.

