തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ച വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായുള്ള വമ്പൻ പദ്ധതികൾക്ക് തുടക്കം കുറിച്ചു. യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. അതേസമയം, ചടങ്ങിൽ വന്ദേമാതരം ഭാഗികമായി മാത്രം ആലപിച്ചത് സംബന്ധിച്ച് അതൃപ്തിയുണ്ടെന്നാണ് സൂചന.(Kerala Government Policy Address 2026 Key Highlights)
സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ധവളപത്രം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, ജനക്ഷേമകരമായ ഒട്ടേറെ പദ്ധതികൾക്ക് രൂപം നൽകി. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, ക്ഷേമ പെൻഷൻ 3000 രൂപയാക്കൽ, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ നടപ്പിലാക്കും. പ്ലസ് വൺ സീറ്റുകൾ എല്ലാ ജില്ലകളിലും വർധിപ്പിക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം, വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, ചെലവുകുറഞ്ഞ ആധുനിക ചികിത്സാ സൗകര്യങ്ങൾ. കൂടാതെ അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് 6 മാസത്തെ പ്രസവാവധിയും ലഭിക്കും.
യുവ സംരംഭകർക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ, ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് പദ്ധതി, നൈപുണ്യ വികസനം. വനിതാ കർഷക കൺസോർഷ്യം, നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവിലയും മികച്ച സംഭരണ സംവിധാനവും. റവന്യൂ വകുപ്പ് പൂർണ ഡിജിറ്റലൈസേഷൻ, ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ, അഴിമതിരഹിത ഭരണം.
‘ഓപ്പറേഷൻ തൂഫാൻ’ വഴി ലഹരി മാഫിയയെ അമർച്ച ചെയ്യും. തീരദേശ വികസനത്തിനായി ‘മിഷൻ സമുദ്ര’ നടപ്പിലാക്കും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഒഴിവാക്കി, ക്രിയാത്മക സഹകരണം ഉറപ്പാക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. ന്യായവും അർഹവുമായ പിന്തുണ കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ വന്ദേമാതരം ആലപിച്ചതിലെ വിവാദം നിലനിൽക്കെ, പ്രഖ്യാപിച്ച പദ്ധതികളുടെ വേഗത്തിലുള്ള നടപ്പിലാക്കലിലാകും സർക്കാരിന്റെ ശ്രദ്ധ. മതനിരപേക്ഷതയ്ക്കും സുതാര്യമായ ഭരണത്തിനും മുൻതൂക്കം നൽകുന്നതാകും പുതിയ ഭരണകൂടത്തിന്റെ നയങ്ങളെന്ന് പ്രസംഗം അടിവരയിടുന്നു.
Story Summary
The new UDF government in Kerala, led by V.D. Satheesan, presented its maiden policy address, centered on the ‘Indira Guarantee’ welfare schemes including healthcare and pension benefits. While the policy emphasizes economic transparency, infrastructure development, and a conciliatory stance toward the central government, it also sparked controversy due to the partial rendition of ‘Vande Mataram’ during the assembly session.

