തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന തുടർച്ചയായ റെയ്ഡുകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എം. ശിവപ്രസാദ്. നേതൃത്വത്തെ വേട്ടയാടിയാൽ തളർന്നുപോകുമെന്ന് ആരും കരുതേണ്ടെന്നും, വേട്ടയാടുന്തോറും ഈ പാർട്ടി ഒരു തീപ്പന്തമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.(M Shivaprasad Lashes Out At CM VD Satheesan Over ED Raid On Pinarayi Vijayan)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനും കണ്ണ് തുറന്ന് കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കണമെന്നും നാടകീയമായ ഇഡി നീക്കങ്ങൾക്കെതിരെ ഉയർന്നുവരുന്ന ജനരോഷം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരെയാണ് നിങ്ങൾ ഇഡിയെ കാണിച്ച് ഭയപ്പെടുത്താൻ നോക്കുന്നതെന്ന് ചോദിച്ച ശിവപ്രസാദ്, തന്റെ രാഷ്ട്രീയ ജീവിതകാലം മുഴുവൻ സംഘപരിവാറിനോടും ബിജെപിയോടും നെഞ്ചുവിരിച്ച് പൊരുതി നിന്ന മനുഷ്യനാണ് പിണറായി വിജയനെന്ന് ഓർമ്മിപ്പിച്ചു.
Story Summary
M. Shivaprasad strongly criticized the ED raids against Opposition Leader Pinarayi Vijayan, stating that targeting CPI(M) leadership will not weaken the party but turn it into a blazing torch. Mocking PM Narendra Modi and CM V.D. Satheesan, Shivaprasad linked Satheesan’s recent post-election Delhi visit to a secret Congress-BJP nexus to launch the raids.

