കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ ജില്ലയിൽ പാർട്ടി പ്രവർത്തകരുടെ വൻ പ്രതിഷേധം. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമായി ഇഡി ഉദ്യോഗസ്ഥർ എത്തിയ വസതിക്ക് മുന്നിലേക്ക് സിപഐഎം പ്രവർത്തകർ ഇരച്ചെത്തി. പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.(ED raid Kannur Pinarayi Vijayan, CPIM Protests In Kannur )
ഈ റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത രാഷ്ട്രീയ ഓപ്പറേഷന്റെ ഭാഗമാണെന്ന് മുതിർന്ന സിപഐഎം നേതാവ് പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബംഗാളിലും ത്രിപുരയിലും ചെയ്തതുപോലെ കേരളത്തിലെ സിപഐഎമ്മിനെയും തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനും ചേർന്നാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇഡി എന്നത് ഇപ്പോൾ സംഘപരിവാറിന്റെ വെറുമൊരു എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് മാത്രമായി മാറിയിരിക്കുകയാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും, പി. ജയരാജൻ കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തെ തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന കൃത്യമായ തിരക്കഥയുടെ ഭാഗമാണിതെന്ന് സിപഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ബിജെപിക്കും ആർഎസ്എസിനും ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Story Summary
Tensions flared up in Kannur as CPIM workers staged a massive protest and clashed with police outside Opposition Leader Pinarayi Vijayan’s residence following the ED raid. Senior leaders P Jayarajan and KK Ragesh termed the raid a joint conspiracy by PM Modi and Chief Minister VD Satheesan to target the Left, comparing the action to the arrest of Arvind Kejriwal.

