തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെയും ഭരണസംവിധാനങ്ങളെയും പരിപൂർണ്ണമായി അഴിമതിവിമുക്തമാക്കുന്നതിനായി വൻ നവീകരണ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ. ഇതിനായി ‘പ്രോജക്ട് സീറോ’ എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാവപ്പെട്ട ജനങ്ങൾക്ക് കൈമടക്കോ കൈക്കൂലിയോ നൽകാതെ സർക്കാർ ഓഫീസുകളിൽ നിന്നുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.(Kerala Home Minister Ramesh Chennithala Announces Project Zero Corruption Free Government Offices)
കേരളത്തെ അഴിമതിയുടെ കറപുരളാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള ഈ നീക്കം ഒരു വലിയ വിപ്ലവമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എവിടെ അഴിമതി കണ്ടാലും അത് ഉടനടി പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള പ്രത്യേക സംവിധാനം പദ്ധതിയുടെ ഭാഗമായി ഒരുക്കും. അഴിമതിയെക്കുറിച്ച് വിവരം നൽകുന്ന പൊതുജനങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ പേരുവിവരങ്ങൾ യാതൊരു കാരണവശാലും പുറത്തുവിടില്ലെന്നും അവർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഴിമതിക്കാരെ വിജിലൻസ് ശക്തമായി നിരീക്ഷിക്കും. അഴിമതി പൂർണ്ണമായി ഇല്ലാതാക്കണമെങ്കിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശക്തമായ സഹകരണം ആവശ്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരിക്കും ഇനിമുതൽ അഴിമതി തടയുക. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനും കൈക്കൂലിക്കാരെ കുടുക്കുന്നതിനുമുള്ള ‘ട്രാപ്പ് കേസുകൾ’ വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കും. ഇതിനായി വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്കരിക്കുമെന്നും ഇതിന്റെ കരട് രൂപം തയ്യാറായിക്കഴിഞ്ഞതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Story Summary
Kerala Home Minister Ramesh Chennithala announced ‘Project Zero’, a revolutionary initiative aimed at making the state completely corruption-free. The project will leverage modern technology, increase vigilance trap cases, protect whistleblowers’ identities, and revise the Vigilance Manual.

