കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി. കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വാക്കാൽ വ്യക്തമാക്കി. കീഴ്ക്കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം.(Sabarimala Gold Theft Case Kerala High Court Refuses To Cancel Thantri’s Bail)
തുടർന്ന് കേസ് കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി. കേസിന്റെ അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിക്കെതിരെ കേസിൽ ‘തെളിവുകളുടെ ഒരു കണിക പോലുമില്ല’ എന്ന നിർണ്ണായകമായ ഒരു പരാമർശം കൊല്ലം വിജിലൻസ് കോടതി തങ്ങളുടെ ജാമ്യ ഉത്തരവിൽ നടത്തിയിരുന്നു.
കീഴ്ക്കോടതിയുടെ ഈ നിരീക്ഷണം തെറ്റാണെന്നും പ്രാഥമിക ഘട്ടത്തിൽ ഇത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നു എന്നുമാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ പരാമർശം ഉത്തരവിൽ നിന്ന് നീക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ ഈ വാദം അംഗീകരിച്ച ഹൈക്കോടതി, വിജിലൻസ് കോടതിയുടെ പ്രസ്തുത പരാമർശങ്ങൾ നീക്കം ചെയ്യാമെന്ന് സമ്മതിച്ചു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Story Summary
The Kerala High Court orally stated that it will not cancel the bail granted to Sabarimala Thantri Kandararu Rajeevararu in the gold theft case. While consideration of the government’s appeal was moved to Wednesday, the court agreed to remove the vigilance court’s remarks regarding the total lack of evidence against the Thantri.

