ടെഹ്റാൻ: കാസ്പിയൻ കടലിൽ ഇറാനിയൻ കപ്പലിന് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, ഈ നീക്കം മറുപടിയില്ലാതെ പോകില്ലെന്ന് മുന്നറിയിപ്പ് നൽകി.(Iran Warns Ukraine After Caspian Sea Attack Amid US Ceasefire)
ഇതോടെ മേഖലയിലെ സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന ആശങ്ക ശക്തമായിട്ടുണ്ട്. അതിനിടെ, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി ഒരു എണ്ണ ടാങ്കർ കപ്പൽ തകർന്നു. ഇറാൻ നിർദ്ദേശിച്ച സുരക്ഷിത പാതയിൽ നിന്നും മാറി സഞ്ചരിച്ചതിനാലാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്ക് നേരെ ഹൂതി വിമതരെന്ന് സംശയിക്കുന്ന സംഘം വീണ്ടും ആക്രമണം നടത്തിയതായും വിവരമുണ്ട്. അതേസമയം, യു.എസ് വെടിനിർത്തൽ പാലിക്കുന്നിടത്തോളം കാലം തങ്ങളും സമാധാന പാതയിൽ തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
Iranian Foreign Minister Abbas Araghchi warned Ukraine of severe retaliation following an attack on an Iranian ship in the Caspian Sea, escalating tensions in the region. Meanwhile, an oil tanker sank in the Strait of Hormuz after hitting a mine, and Houthi rebels reportedly attacked two Saudi tankers in the Red Sea.


