ദോഹ: പശ്ചിമേഷ്യാ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ, ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. ഇറാനിയൻ സേനയുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനുള്ള ‘സ്വയം പ്രതിരോധ ആക്രമണം’ മാത്രമാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുമ്പോഴും, ഈ സൈനിക നടപടി ചർച്ചകളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.(US Iran Peace Talks In Qatar Facing Crisis After Sudden US Military Strike)
യുഎസുമായുള്ള ചർച്ചകൾക്കായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, കേന്ദ്രബാങ്ക് ഗവർണർ അബ്ദൊൾനാസർ ഹെമാതി എന്നിവരടങ്ങുന്ന ഉന്നതതല സംഘം നിലവിൽ ഖത്തറിലുണ്ട്. വിദേശത്തുള്ള ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. ഹോർമുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുന്നതും സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള 14 വ്യവസ്ഥകളടങ്ങിയ ധാരണാപത്രമാണ് ചർച്ചയിലുള്ളത്.
നിലവിലെ ചർച്ചകളിൽ ആണവ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്നും അതിനായി 60 ദിവസത്തെ പ്രത്യേക സമയപരിധി നിശ്ചയിക്കുമെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഘായി വ്യക്തമാക്കി. അതേസമയം, ഒന്നുകിൽ ഇറാനുമായി മികച്ചൊരു കരാറുണ്ടാക്കും, അല്ലെങ്കിൽ ആ രാജ്യത്തെ മറ്റൊരു രീതിയിൽ കൈകാര്യം ചെയ്യുമെന്ന യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ
Story Summary
Amid ongoing peace talks in Qatar between Iran and the US to end the Middle East conflict, a sudden US airstrike in southern Iran has raised concerns over the future of the negotiations. While Iran is discussing a 14-point draft focusing on lifting the Hormuz blockade, aggressive statements from US officials add to the diplomatic tension.

