തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത (Navakerala Sadas Assault Case SIT Investigation). കേസ് ഫയലിൽ തിരുത്തൽ വരുത്തുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ രാജിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിന് ഇയാൾക്കെതിരെ നിയമനടപടിയുണ്ടാകും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപിക്കെതിരെയാണ് അട്ടിമറി ആരോപണം ഉയർന്നിട്ടുള്ളത്. കേസ് ഫയൽ തിരുത്താൻ സമ്മർദ്ദം ചെലുത്തിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ എസ്ഐടിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
നിലവിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവർ മാത്രമാണ് കേസിലെ പ്രതികൾ. എന്നാൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കൂടുതൽ പേർ പ്രതിഷേധക്കാരെ ലാത്തികൊണ്ട് മർദിക്കുന്നത് വ്യക്തമാണെന്നും അതിനാൽ കൂടുതൽ പൊലീസുകാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. മർദനമേറ്റ ആലപ്പുഴ എംഎൽഎ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തും. 2023 ഡിസംബറിൽ നടന്ന സംഭവത്തിൽ ഗൺമാൻമാരുടെ നടപടിയെ ‘രക്ഷാപ്രവർത്തനം’ എന്ന് പറഞ്ഞ് മുൻ മുഖ്യമന്ത്രി ന്യായീകരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Summary: A Special Investigation Team (SIT) is set to question former probe officer Sunil Raj over allegations of forging official documents and altering case files in the Navakerala Sadas assault case. Top police brass, including a former ADGP, are under scrutiny for attempting to sabotage the case, which involves assaults on Youth Congress leaders by the former Chief Minister’s bodyguards in December 2023.

