ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും ‘ഹൈബ്രിഡ്’ ഭീകരരെ റിക്രൂട്ട് ചെയ്യാനും ഗൂഢാലോചന നടത്തിയെന്ന യു.എ.പി.എ കേസിൽ അറസ്റ്റിലായ പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സുഹൈൽ അഹമ്മദ് തോക്കർ എന്ന പ്രതിക്കാണ് സുപ്രീംകോടതി ജാമ്യം നൽകിയത്.(Supreme Court Grants Bail To UAPA Accused Suhail Ahmad Thokar Hybrid Terrorist Case)
തനിക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ 2023 സെപ്റ്റംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് സുഹൈൽ അഹമ്മദ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പുറപ്പെടുവിച്ചത്.
ദേശീയ അന്വേഷണ ഏജൻസി (NIA) രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് സുഹൈൽ അഹമ്മദ് തോക്കറിനെ മുൻപ് അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് 2019 ഓഗസ്റ്റ് 5-ന് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ താഴ്‌വരയിൽ അശാന്തി പടർത്താനും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നിരോധിത ഭീകര സംഘടനകളുമായി ചേർന്ന് പ്രതി ഗൂഢാലോചന നടത്തിയെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.
Story Summary
The Supreme Court granted bail to Suhail Ahmad Thokar, an accused arrested under the anti-terror law UAPA. He was charged with conspiring with banned terrorist organizations to recruit ‘hybrid’ terrorists, radicalize youth, and execute terror attacks in Jammu and Kashmir after the abrogation of Article 370. A three-judge bench headed by Chief Justice Surya Kant overturned the September 2023 Delhi High Court order that had denied him bail.

