തിരുവനന്തപുരം: സി.പി.എമ്മിൽ ആഭ്യന്തര തർക്കങ്ങൾ പുകയുന്നു. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ സംസ്ഥാന നേതൃത്വം ഇപ്പോഴും തയ്യാറാകാത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.(CPM rejects Bineesh Kodiyeri’s membership)
അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ അപേക്ഷ സി.പി.എം തുടർച്ചയായി നാല് തവണയാണ് നിരസിച്ചത്. 2001 മുതൽ മരവിപ്പിക്കുന്നത് വരെ നീണ്ട 19 വർഷം ബിനീഷിന് പാർട്ടിയിൽ കൃത്യമായ അംഗത്വമുണ്ടായിരുന്നു. കേസിൽ ജാമ്യം ലഭിക്കുകയും 2023-ൽ കർണാടക ഹൈക്കോടതി ബിനീഷിനെ കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
കോടതി ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ ബിനീഷ് നാല് തവണ അപേക്ഷ സമർപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ബിനീഷിനെ തുടർച്ചയായി മാറ്റിനിർത്തുന്നതിനെതിരെ കടുത്ത വിമർശനവും ചോദ്യങ്ങളും ഉയർന്നു.
Story Summary
The CPM state leadership has rejected Bineesh Kodiyeri’s application to renew his party membership for the fourth consecutive time. Bineesh, whose membership was frozen in 2020 following his arrest by the ED, was fully acquitted in 2023. The party’s decision to distance itself from the son of the late Kodiyeri Balakrishnan sparked heated debates in the recent CPM Thiruvananthapuram district committee meeting.

