തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മറ്റ് മന്ത്രിമാർ ആരും തന്നെ തൊടാൻ മടിച്ച 13-ാം നമ്പർ ഔദ്യോഗിക കാർ തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. ഈ കാർ തന്നെ വേണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.(Minister KM Shaji Accepts Thirteenth Number Car )
ഒന്നും രണ്ടും പിണറായി സർക്കാരുകളിൽ മന്ത്രിമാർ ധൈര്യപൂർവ്വം ഉപയോഗിച്ചിരുന്ന 13-ാം നമ്പർ കാർ, പുതിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരിൽ ആർക്കും വേണ്ടെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന പി. പ്രസാദ് ആയിരുന്നു ഈ കാർ ഉപയോഗിച്ചിരുന്നത്. അതിന് മുൻപുള്ള ഒന്നാം പിണറായി സർക്കാരിൽ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കും 13-ാം നമ്പർ കാർ ആവശ്യപ്പെട്ട് വാങ്ങിയിരുന്നു.
മന്ത്രിമാർക്ക് ഔദ്യോഗിക വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. കീഴ്‌വഴക്കം അനുസരിച്ച് മുൻ സർക്കാർ ഉപയോഗിച്ചിരുന്ന കാറുകൾ അറ്റകുറ്റപ്പണികൾ തീർത്ത് പുതിയ മന്ത്രിമാർക്കായി ഒരുക്കി നൽകുകയാണ് പതിവ്. ഭരണമാറ്റത്തിന് പിന്നാലെ 13-ാം നമ്പർ കാർ ആരും എടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു.
Story Summary
Minister KM Shaji broke ongoing superstitions by explicitly requesting the state’s number 13 official car, which had been left unclaimed by other ministers in the VD Satheesan cabinet. While previous LDF ministers like P Prasad and Thomas Isaac had used it to counter the “unlucky 13” myth, UDF ministers had initially avoided it until Shaji stepped forward.

