കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുഴുവൻ സ്‌കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയഗീതം ആലപിക്കുന്നത് നിർബന്ധമാക്കി സുവേന്ദു അധികാരി സർക്കാർ ഉത്തരവിറക്കി (Madrasah Vande Mataram Mandate). സംസ്ഥാനത്തെ അംഗീകാരമുള്ളതും സർക്കാർ സഹായം ലഭിക്കുന്നതും അല്ലാത്തതുമായ എല്ലാ മദ്രസകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലും രാവിലെയുള്ള അസംബ്ലിയിൽ വന്ദേമാതരത്തിലെ ആറ് വരികളും പൂർണ്ണമായി ആലപിക്കണമെന്ന് മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് പശ്ചിമ ബംഗാളിലെ വിദ്യാലയങ്ങളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് അസംബ്ലിയിൽ വന്ദേമാതരം നിർബന്ധമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി ഉത്തരവിട്ടത്. കേന്ദ്ര സർക്കാർ വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി നൽകിയതിന് പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെ ഈ നിർണായക നീക്കം. അടുത്തിടെ കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന പുതിയ മന്ത്രിസഭകളുടെ സത്യപ്രജ്ഞാ ചടങ്ങുകളിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ബംഗാൾ സർക്കാരിന്റെ പുതിയ ഉത്തരവ് വരുന്നത്.
Summary: A week after making the recital of “Vande Mataram” mandatory in all schools, the newly formed Suvendu Adhikari government in West Bengal has extended the mandate to all recognized, aided, and unaided madrasahs across the state. According to the order issued by the Directorate of Madrasah under the Minority Affairs Department, all six stanzas of the national song must be sung during the morning assembly. This development follows a central government directive granting equal status to the national song alongside “Jana Gana Mana” and arrives amidst ongoing regional political debates regarding the anthem’s recital at official events.

