Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala
HomeKerala'ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്, ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹം': KK ശൈലജ...

‘ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്, ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹം’: KK ശൈലജ | KK Shailaja teacher

🎙️ Latest Podcast

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ശമ്പളവർദ്ധനവോടെ ആശാവർക്കർമാരെ മുൻപ് ഇടതുപക്ഷം ആക്ഷേപിച്ചിരുന്നു എന്ന രീതിയിൽ ഉയരുന്ന പ്രചാരണങ്ങൾ പൂർണ്ണമായും തള്ളി കെ. കെ. ശൈലജ ടീച്ചർ. ഇടതുപക്ഷ മുന്നണി ആശാവർക്കർമാരെ എക്കാലത്തും സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എന്നാൽ വി. ഡി. സതീശൻ സർക്കാരിന്റെ പുതിയ സാമ്പത്തിക ആശ്വാസ പ്രഖ്യാപനങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ശൈലജ ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.(KK Shailaja teacher Welcomes Asha Worker Wage Hike Confirms Pinarayi Vijayan As Opposition Leader)

അതേസമയം, പ്രഖ്യാപിച്ച തുക മുഴുവൻ നടപ്പിലാക്കാൻ പുതിയ സർക്കാരിന് സാധിക്കുമോ എന്ന് ഒറ്റ ദിവസം കൊണ്ട് പറയാനാവില്ലെന്നും അതിനായി കാത്തിരുന്ന് കാണണമെന്നും അവർ കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നേതൃമാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, പിണറായി വിജയനെ ഇനി മാറ്റാനാവില്ലെന്നും അദ്ദേഹത്തെ ഇടതുപക്ഷത്തിന്റെ പ്രതിപക്ഷ നേതാവായി പാർട്ടി ഐക്യകണ്ഠേന തീരുമാനിച്ചു കഴിഞ്ഞതാണെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റികളിൽ കടുത്ത വിമർശനമുയർന്നു എന്ന മാധ്യമ വാർത്തകളെയും ശൈലജ ടീച്ചർ പ്രതിരോധിച്ചു. ജില്ലാ കമ്മിറ്റികളിലെ ചർച്ചകളെന്ന പേരിൽ പുറത്തുവരുന്ന കാര്യങ്ങൾ യഥാർത്ഥ വസ്തുതകളാണോ എന്ന് ഉറപ്പില്ല. അത്തരം കാര്യങ്ങൾ ആരെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഔദ്യോഗികമായി പറയുന്നതല്ലല്ലോ എന്നും അവർ ചോദിച്ചു.

Story Summary

Senior CPM leader K K Shailaja stated that the LDF has never insulted ASHA workers and welcomed the new UDF government’s wage hike announcement. Dismissing leadership change rumors, she confirmed that Pinarayi Vijayan has been chosen as the Opposition Leader, while playing down media reports regarding intense criticism within CPM district committees over the election defeat.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.