Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaസത്യപ്രതിജ്ഞാ വേദിയിലെ VVIP സാന്നിധ്യം: ഗവർണറുടെ നിലപാടിനെതിരെ അനുമതി തേടി സർക്കാർ...

സത്യപ്രതിജ്ഞാ വേദിയിലെ VVIP സാന്നിധ്യം: ഗവർണറുടെ നിലപാടിനെതിരെ അനുമതി തേടി സർക്കാർ | Kerala Government

🎙️ Latest Podcast

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയെച്ചൊല്ലി അതൃപ്തി. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ള വി.വി.ഐ.പികൾക്ക് വേദിയിൽ ഇരിപ്പിടം നൽകണമെന്ന് നിയുക്ത സർക്കാർ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വി.വി.ഐ.പികൾക്ക് വേദി പങ്കിടാൻ അനുമതി നൽകിയ മാതൃക ഇവിടെയും പിന്തുടരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.(Kerala Government Seeks Lok Bhavan Permission For VVIPs On Oath Ceremony Stage)

വേദിയിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവർ മാത്രമേ പാടുള്ളൂവെന്ന കർശന നിർദേശം കഴിഞ്ഞദിവസമാണ് ലോക്ഭവൻ പുറപ്പെടുവിച്ചത്. എന്നാൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും ഇവർക്ക് വേദിയിൽ തന്നെ ഇരിപ്പിടം ഒരുക്കണമെന്നും ഗവർണറെ അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ സമാനമായ ചടങ്ങിൽ ലോക്ഭവൻ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വേദി പങ്കിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലും വിട്ടുവീഴ്ച വേണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ സത്യപ്രതിജ്ഞാ വേദിയിൽ ആരൊക്കെ വേണമെന്ന് അന്തിമമായി തീരുമാനിക്കാനുള്ള അധികാരം ഗവർണർക്കാണെന്ന് പൊതുഭരണ വകുപ്പ് വ്യക്തമാക്കുന്നു.

Story Summary

The Kerala government has requested Lok Bhavan to allow VVIPs, including Rahul Gandhi and other Chief Ministers, to share the stage during the oath ceremony. This comes after the Governor’s directive restricting the stage to only the Governor, Chief Minister, and cabinet ministers.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.