തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ രാവിലെ 7 മണി മുതൽ കടുത്ത ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. 4 മണി വരെ നഗരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് രാവിലെ 8 മണി മുതൽ ആളുകളെ കടത്തിവിടും. 9 മണിയോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകളും സമീപത്തെ റോഡുകളും പൂർണ്ണമായി അടയ്ക്കും.(UDF cabinet swearing in, Traffic restrictions in Thiruvananthapuram )
സെൻട്രൽ സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. നാല് ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. പ്രധാന ഗേറ്റിലൂടെ വി.ഐ.പി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. പ്രവേശനത്തിന് ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും; അതിനുശേഷമേ മറ്റുള്ളവരെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടുകയുള്ളൂ. വിവിധ ജില്ലകളിൽ നിന്നും ചടങ്ങിനെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പുതിയ മന്ത്രിമാർ ഔദ്യോഗികമായി ലോക്ഭവനിലേക്ക് പോകും.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല എന്നാണ് സൂചന. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയാത്ത പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം കാണുന്നതിനായി നഗരത്തിലെ ആറ് പ്രമുഖ കേന്ദ്രങ്ങളിൽ വിപുലമായ എൽ.ഇ.ഡി വാളുകൾ ക്രമീകരിക്കും.
Story Summary
The Thiruvananthapuram city police have announced strict traffic and security regulations on Monday, May 18, from 7 AM to 4 PM for the new government’s swearing-in ceremony at Central Stadium. Gates will close at 9 AM, and while Tamil Nadu CM Vijay’s attendance remains unconfirmed, six LED walls will be set up across the city for the public to watch the event live.

