തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യുവിന് എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അത് പരിശോധിക്കാൻ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു നിലപാടുകളും അഭിപ്രായങ്ങളും പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Ramesh Chennithala On KSU Government Pleader Appointment Controversy)
വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താവുന്നതേയുള്ളൂവെന്നും, വിഷയം വിശദമായി പരിശോധിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ള ഭാരവാഹികൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും.
പൊതുപരിപാടിയിൽ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിന് മുഖംകൊടുക്കാതെ പോയ സംഭവം ശ്രദ്ധേയമായിരുന്നു.വിവാദം മാധ്യമങ്ങളിൽ വലിയ ചർച്ചയായ സാഹചര്യത്തിൽ പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ തന്നെയാണ് കെ.എസ്.യു നേതൃത്വത്തിന്റെയും തീരുമാനം.
Story Summary
Home Minister Ramesh Chennithala stated that the government is ready to look into the complaints raised by the KSU regarding the Government Pleader appointments, adding that the Chief Minister would likely take the initiative to review the matter. He noted that while the student wing has the right to express its views, it should be done through proper channels rather than public outbursts.


