ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമായേക്കും. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തമിഴക വെട്രി കഴകം. ഇടതുപക്ഷ പാർട്ടികളും വിസികെയും ഇന്ന് ചേരുന്ന യോഗങ്ങളിൽ വിജയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കോൺഗ്രസ് ഇതിനോടകം തന്നെ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.(Will Vijay Become Tamil Nadu CM Today Amid DMK AIADMK Secret Alliance Talks)
എം.കെ. സ്റ്റാലിന്റെ മൗനാനുവാദത്തോടെ ടിവികെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനുള്ള സാധ്യതകളാണ് ഇടതുപക്ഷ പാർട്ടികൾ പരിശോധിക്കുന്നത്. ഡിഎംകെ സഖ്യം വിട്ട് ഇവർ വിജയ്ക്കൊപ്പം ചേർന്നാൽ അത് തമിഴ് രാഷ്ട്രീയത്തിലെ പുതിയ ചരിത്രമാകും. എന്നാൽ, വ്യക്തമായ ഭൂരിപക്ഷ രേഖകൾ ഹാജരാക്കാതെ വിജയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ.
വിജയെ ഭരണത്തിൽ നിന്നും മാറ്റിനിർത്താൻ ചിരവൈരികളായ ഡിഎംകെയും എഐഎഡിഎംകെയും ഒന്നിക്കാനുള്ള ചർച്ചകളും സജീവമാണ്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി (ഇപിഎസ്) മുഖ്യമന്ത്രിയാകുന്ന തരത്തിലുള്ള ഫോർമുലയാണ് ചർച്ചകളിൽ ഉയരുന്നത്. പുതുച്ചേരിയിലെ റിസോർട്ടിൽ എംഎൽഎമാരുടെ യോഗം വിളിച്ച ഇപിഎസ്, പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്തുകൾ ശേഖരിച്ചിട്ടുണ്ട്. 120 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഈ സംയുക്ത നീക്കത്തിലൂടെ ഇവർ അവകാശപ്പെടുന്നത്.
Story Summary
The suspense over Tamil Nadu’s next Chief Minister continues as actor Vijay’s TVK seeks support from Left parties and VCK to hit the majority mark. Meanwhile, DMK and AIADMK are exploring a historic alliance to form a government under EPS to keep the newcomer out of power.

