കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കോട്ടയായ കണ്ണൂരിൽ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ കലാപം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ‘മോറാഴ സഖാക്കൾ’ എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Posters Against MV Govindan And KK Ragesh In Kannur CPM 2026)
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ധർമ്മശാല, ആന്തൂർ എന്നിവിടങ്ങളിലാണ് നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. “പൊതുമണ്ഡലങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക” എന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം.
ഇരുവരുടെയും പേരെടുത്തു പറഞ്ഞുള്ള വിമർശനം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ നിന്നുതന്നെ തിരുത്തൽ വാദികൾ രംഗത്തിറങ്ങിയത് സിപിഎമ്മിന് വലിയ തലവേദനയാവുകയാണ്.
Story Summary
Posters titled ‘Morazha Sakhakkal’ appeared in Kannur demanding the removal of CPI(M) State Secretary M.V. Govindan and District Secretary K.K. Ragesh. The posters emerge amidst internal dissatisfaction over the Payyanur fund controversy and the party’s recent electoral defeat.

