പശ്ചിമ ബംഗാളിൽ ചരിത്രപരമായ പരാജയം നേരിട്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി പ്രഖ്യാപിച്ചു (Mamata Banerjee). കൊൽക്കത്തയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അവർ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ നീക്കം ചെയ്തതായും നൂറിലധികം സീറ്റുകൾ ബിജെപി മോഷ്ടിച്ചതാണെന്നും മമത ആരോപിച്ചു. ബിജെപിക്കൊപ്പം ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ‘വൃത്തികെട്ട കളി’ കളിച്ചുവെന്നും തന്റെ യഥാർത്ഥ പോരാട്ടം ബിജെപിയോടല്ല, കമ്മീഷനോടായിരുന്നുവെന്നും അവർ പറഞ്ഞു.
തന്റെ ഉറച്ച മണ്ഡലമായ ഭബാനിപൂരിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത് മമതയ്ക്ക് വ്യക്തിപരമായി വലിയ ആഘാതമായി. എന്നിരുന്നാലും, വരും ദിവസങ്ങളിൽ തെരുവിലിറങ്ങി പോരാടുമെന്ന് അവർ പ്രഖ്യാപിച്ചു.
അതേസമയം , ബംഗാളിൽ 294 സീറ്റുകളിൽ 207 എണ്ണവും നേടി ബിജെപി കേവല ഭൂരിപക്ഷം മറികടന്നു കഴിഞ്ഞു. തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങി. ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്. മേയ് 9-ന് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന.
Story Summary: Srinivasa Sethupathi of TVK secured a significant victory in Tiruppattur, marking the party’s strong debut in Tamil Nadu. In West Bengal, Mamata Banerjee refused to resign despite a major defeat, accusing the Election Commission of manipulation and vowing to continue her fight as an opposition leader.

