Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeWorld'ബാലപീഡകൻ, ബലാത്സംഗി, രാജ്യദ്രോഹി': ട്രംപിൻ്റെ അത്താഴ വിരുന്നിനിടെയുള്ള വെടിവയ്പ്പിൽ സുരക്ഷാ വീഴ്ചയെ...

‘ബാലപീഡകൻ, ബലാത്സംഗി, രാജ്യദ്രോഹി’: ട്രംപിൻ്റെ അത്താഴ വിരുന്നിനിടെയുള്ള വെടിവയ്പ്പിൽ സുരക്ഷാ വീഴ്ചയെ പരിഹസിച്ച് പ്രതി | Trump

🎙️ Latest Podcast

വാഷിങ്ടൺ: വൈറ്റ് ഹൗസ് സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ ആക്രമണത്തിന് മുതിർന്ന കോൾ തോമസ് അലൻ, തന്റെ കുടുംബത്തിന് അയച്ച നിർണ്ണായക സന്ദേശം പുറത്തുവന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് താൻ എത്തിയതെന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ, ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങളെ പ്രതി രൂക്ഷമായി പരിഹസിക്കുന്നുണ്ട്.(Pedophile, rapist and traitor, What suspect in Trump’s press dinner shooting wrote in manifesto)

താൻ ഒരു ഇറാനിയൻ ഏജന്റായിരുന്നെങ്കിൽ, ഭാരമേറിയ യന്ത്രത്തോക്കുമായി വിരുന്ന് നടക്കുന്ന ഹാളിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു എന്ന് അലൻ കുറിച്ചു. പുറമെ നിന്നുള്ള പ്രതിഷേധക്കാരെ നിരീക്ഷിക്കുന്നതിൽ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. എന്നാൽ ഒരു ദിവസം മുൻപേ ഹോട്ടലിൽ മുറിയെടുത്തവരെ ആരും സംശയിക്കുന്നില്ലെന്നും ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും പ്രതി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ളവർ വരെ തന്റെ ലക്ഷ്യമാണെന്ന് അലൻ പറയുന്നു. ലക്ഷ്യമിട്ടവരുടെ പട്ടികയിൽ നിന്ന് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിനെ മാത്രം ഒഴിവാക്കിയതായി പ്രതി സൂചിപ്പിച്ചു. എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ല. കത്തിൽ ഡൊണാൾഡ് ട്രംപിന്റെ പേര് നേരിട്ട് പറയുന്നില്ലെങ്കിലും, “ഒരു ബാലപീഡകന്റെയും ബലാത്സംഗിയുടെയും രാജ്യദ്രോഹിയുടെയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നില്ല” എന്ന പരാമർശമുണ്ട്.

സാധാരണക്കാർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കാൻ ബുള്ളറ്റുകൾക്ക് പകരം ‘ബക്ക് ഷോട്ട്’ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ലക്ഷ്യം പൂർത്തിയാക്കാൻ ആരെയും വെടിവെക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. പ്രതിയുടെ എഴുത്തുകളിൽ ക്രിസ്ത്യാനികളോടുള്ള കടുത്ത വിരോധം പ്രകടമാണെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. “ഒരു കരണത്തടിക്കുമ്പോൾ അടുത്ത കരണം കാണിച്ചു കൊടുക്കുന്നത് അക്രമികൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്” എന്ന വിചിത്ര വാദവും അലൻ മുന്നോട്ടുവെക്കുന്നു.

അമേരിക്കയിലെ ‘കാപ് ടാക്ടിക്കൽ ഫയർആംസ്’ എന്ന സ്ഥാപനത്തിൽ നിന്നാണ് ഇയാൾ രണ്ട് കൈത്തോക്കുകളും ഒരു ഷോട്ട്ഗണും വാങ്ങിയത്. ഇയാൾ ഇവിടെ സ്ഥിരമായി വെടിവെപ്പ് പരിശീലനം നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ആക്രമണത്തിന് തൊട്ടുമുമ്പ് സന്ദേശം ലഭിച്ച ഉടൻ തന്നെ അലന്റെ സഹോദരൻ കണക്റ്റിക്കട്ട് പൊലീസിൽ വിവരം അറിയിച്ചിരുന്നു. അലൻ രാഷ്ട്രീയമായി തീവ്രമായ നിലപാടുകൾ സ്വീകരിച്ചിരുന്നതായും ആഗോള പ്രശ്നങ്ങളിൽ ഇടപെടാൻ ആഗ്രഹിച്ചിരുന്നതായും സഹോദരി മൊഴി നൽകി. ഹോട്ടലിലെ സുരക്ഷാ പരിശോധനകൾ വെട്ടിച്ച് അകത്തുകയറിയ അലനെ, വിരുന്ന് നടക്കുന്ന ഹാളിന് സമീപത്ത് വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ ഫെഡറൽ ഏജൻസികൾ വിശദമായ അന്വേഷണം തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.