ഫിഫ ലോകകപ്പ് ഫുട്‌ബോളിൽ ഗ്രൂപ്പ് ഐയിലെ നിർണ്ണായക പോരാട്ടത്തിൽ നോർവേയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ജേതാക്കളായി (France vs Norway). ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് വിജയം പിടിച്ചെടുത്തത്. ഉസ്മാൻ ഡെംബലെയുടെ തകർപ്പൻ ഹാട്രിക്കാണ് മത്സരത്തിൽ ഫ്രാൻസിന് കരുത്തായത്. വെറും 32 മിനിറ്റുകൾക്കുള്ളിലാണ് താരം ഹാട്രിക് തികച്ചത്. ലോകകപ്പിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം ഫ്രഞ്ച് താരമെന്ന ബഹുമതിയും ഇതോടെ ഡെംബലെയെ തേടിയെത്തി. കിലിയൻ എംബാപ്പെയ്ക്കും ജസ്റ്റ് ഫോണ്ടെയ്നും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി ഡെംബലെ മാറി. ഡിസൈർ ഡൂവോയാണ് ഫ്രാൻസിന്റെ മറ്റൊരു ഗോൾ നേടിയത്.
മത്സരത്തിൽ അർലിംഗ് ഹാലണ്ട് കളിക്കാതിരുന്നത് നോർവേയ്ക്ക് വലിയ തിരിച്ചടിയായി. ഹാലണ്ടിന്റെ അഭാവത്തിൽ നോർവേയുടെ ആക്രമണങ്ങൾ പലതും ലക്ഷ്യം കണ്ടില്ല. കൂടാതെ, ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയതും അവർക്ക് വിനയായി. പത്ത് മാറ്റങ്ങളുമായാണ് നോർവേ ഇന്നിറങ്ങിയത്. ഇഞ്ചുറി ടൈമിൽ ആസ്ഗാർഡിലൂടെയാണ് നോർവേയുടെ ആശ്വാസ ഗോൾ പിറന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായും, രണ്ടാം സ്ഥാനക്കാരായി നോർവേയും നോക്കൗട്ട് റൗണ്ടായ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി.
Summary: France secured a dominant 4-1 victory over Norway in their final Group I match of the FIFA World Cup, with Ousmane Dembélé scoring a stunning 32-minute hat-trick. Dembélé became only the third French player to score a hat-trick in a World Cup, joining legends Kylian Mbappé and Just Fontaine. Norway, missing star striker Erling Haaland and making ten changes to their lineup, struggled to make an impact and lost a crucial penalty opportunity. Despite the defeat, Norway advanced to the Round of 32 as the group runner-up, while France progressed as group winners.

