ജക്കാർത്ത: ഇന്തോനേഷ്യയിലെ പശ്ചിമ കലിമന്തൻ പ്രവിശ്യയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു (Indonesia Helicopter Crash). വ്യാഴാഴ്ച കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ വെള്ളിയാഴ്ചയാണ് സെക്കാടൗ ജില്ലയിലെ നിബിഡ വനത്തിനുള്ളിൽ കണ്ടെത്തിയത്. രണ്ട് ജീവനക്കാരും ആറ് യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.പിടി മാത്യു എയർ നുസന്താരയുടെ ഉടമസ്ഥതയിലുള്ള എയർബസ് H130 മോഡൽ ഹെലികോപ്റ്റർ.
വ്യാഴാഴ്ച രാവിലെ മെലാവി ജില്ലയിൽ നിന്ന് പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.കുബുരായ ജില്ലയിലെ പാം ഓയിൽ തോട്ടത്തിലേക്കുള്ള യാത്രയിലായിരുന്നു ഹെലികോപ്റ്റർ.കൊല്ലപ്പെട്ട എട്ടുപേരിൽ ഒരാൾ മലേഷ്യൻ പൗരനാണെന്ന് തിരിച്ചറിഞ്ഞു. മറ്റുള്ളവർ ഇന്തോനേഷ്യൻ സ്വദേശികളാണ്.
അപകടത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്തെ മോശം കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ അപകടമുണ്ടാക്കിയതെന്ന് കണ്ടെത്താൻ ഇന്തോനേഷ്യൻ അധികൃതർ അന്വേഷണം ആരംഭിച്ചു. നിബിഡ വനങ്ങളും ദുർഘടമായ ഭൂപ്രകൃതിയുമുള്ള ഇന്തോനേഷ്യയിൽ വിമാനാപകടങ്ങൾ പതിവാകുന്നത് ആശങ്കയുയർത്തുന്നുണ്ട്.
Story Summary: An Airbus H130 helicopter crashed in the Borneo forests of Indonesia, killing all eight people on board, including a Malaysian citizen. The wreckage was found on Friday after the aircraft went missing on Thursday during its trip to a palm oil plantation.

