HomeKeralaചെരുപ്പിട്ട് വന്നതിന് കോളനി എന്ന് വിളിച്ചു, ഗോത്ര വർഗക്കാരനെ പോലെ എന്ന്...

ചെരുപ്പിട്ട് വന്നതിന് കോളനി എന്ന് വിളിച്ചു, ഗോത്ര വർഗക്കാരനെ പോലെ എന്ന് പറഞ്ഞു, ചെരുപ്പ് വച്ച് തല്ലിക്കാൻ ശ്രമം’: ഡോ. റാമിനെ പുറത്താക്കും, നടപടി ഉടൻ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ അധ്യാപകൻ ഡോ. എം.കെ. റാം വിദ്യാർത്ഥികളോട് കാട്ടിയിരുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് സഹപാഠികൾ വെളിപ്പെടുത്തുന്നു. ജാതി അധിക്ഷേപവും ശരീരപ്രകൃതിയെ കളിയാക്കലും ഇയാളുടെ പതിവുരീതിയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. അതേസമയം, അധ്യാപകനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. നടപടി ഉടനുണ്ടാകും.(Attempt to beat with shoe, Serious allegations against Dr. Ram on Nitin Raj’s death )

ചെരുപ്പിട്ട് വന്ന ഒരു വിദ്യാർത്ഥിനിയെ ‘കോളനി’ എന്ന് വിളിക്കുകയും ഗോത്രവർഗ്ഗക്കാരെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിക്കുകയും ചെയ്തു. ഒരു സഹപാഠിയായ പെൺകുട്ടിയെക്കൊണ്ട് മറ്റൊരു വിദ്യാർത്ഥിയെ ചെരുപ്പ് വെച്ച് തല്ലിക്കാൻ ഇയാൾ ശ്രമിച്ചതായും വിദ്യാർത്ഥികൾ പറഞ്ഞു.

കറുത്ത നിറമുള്ള പെൺകുട്ടിയെ ‘കറുത്ത പശു’ എന്നാണ് ഇയാൾ വിളിച്ചിരുന്നത്. നിറം കൂടിയവരെ ‘വെള്ളപ്പാറ്റ’ എന്നും വിളിച്ചു പരിഹസിക്കുമായിരുന്നു. അധ്യാപകന്റെ അധിക്ഷേപങ്ങൾ സഹിക്കവയ്യാതെ പല വിദ്യാർത്ഥികളും ക്ലാസ്സിലിരുന്ന് കരയുമായിരുന്നു. കറുത്ത പശു എന്ന് വിളിച്ചപ്പോൾ ആ പെൺകുട്ടിക്ക് ക്ലാസ്സിൽ വെച്ച് കരയാൻ പോലും പേടിയായിരുന്നു. സാർ പോയ ശേഷമാണ് അവൾ പൊട്ടിക്കരഞ്ഞത്. പ്രതികരിച്ചാൽ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നായിരുന്നു പ്രധാന ഭീഷണി എന്നും ഇവർ വെളിപ്പെടുത്തുന്നു.

നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അഞ്ചരക്കണ്ടി ഡെൻറൽ കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ പുറത്താക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ആദ്യ ചർച്ച ഫലപ്രദമായില്ലെന്ന് വിദ്യാർത്ഥി ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലാത്ത ഒരാളെയാണ് മാനേജ്‌മെന്റ് ചർച്ചയ്ക്ക് അയച്ചത്. സീനിയർ വിദ്യാർത്ഥികൾക്ക് പോലും ഈ കോളേജ് മാനേജ്‌മെന്റ് ആരാണെന്ന് അറിയില്ല. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് വന്ന് ചർച്ച നടത്തണം.

ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ, റാം സാർ കറുത്ത ആളാണ്, പിന്നെ എങ്ങനെ അയാൾക്ക് കറുത്ത ആളെ അധിക്ഷേപിക്കാൻ പറ്റും എന്ന വിചിത്രമായ ചോദ്യമാണ് ചർച്ചയ്ക്ക് വന്നയാൾ ചോദിച്ചതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. നിതിന്റെ മരണശേഷംകുടുംബത്തെ സന്ദർശിക്കാൻ പോലും മാനേജ്‌മെന്റ് പിന്തുണ നൽകുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നിതിന്റെ വീട്ടുകാരും നാട്ടുകാരും എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല, അതുകൊണ്ട് സ്വന്തം റിസ്കിൽ പോകാനാണ് മാനേജ്‌മെന്റ് പറയുന്നത് എന്നും ഇവർ പറയുന്നു. ഡോ. റാമിനെ കൂടാതെ മറ്റ് ചില അധ്യാപകരും ജാതി അധിക്ഷേപം നടത്താറുണ്ടെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ മാനേജ്‌മെന്റ് ആളുകളെ നിയോഗിച്ചിരിക്കുകയാണ്.

അതേസമയം, അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്ത്. നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എന്നാൽ മോശമായി പെരുമാറുകയോ ഫോൺ പിടിച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപികയായ ലത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ ക്യാബിനിലേക്ക് വിളിപ്പിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ലോൺ ആപ്പിന് നൽകിയ റഫറൻസ് നമ്പറുകളിൽ അധ്യാപികയുടെ പേര് നൽകിയിട്ടില്ലെന്നാണ് നിതിൻ വ്യക്തമാക്കിയത്. കുടുംബാംഗങ്ങളുടെ നമ്പറുകളാണ് നൽകിയത്. നിതിൻ രാജിന്റെ അമ്മയുടെ പേരും ലത എന്നായതിനാലാകാം ഈ ആശയക്കുഴപ്പമുണ്ടായതെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

നിതിൻ എടുത്ത വായ്പയുടെ പേരിൽ അധ്യാപികയുടെ ഫോണിലേക്ക് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നു. പ്രിൻസിപ്പലിന്റെ ചേംബറിൽ ഇരിക്കുമ്പോൾ പോലും ഇത്തരം കോളുകൾ വന്നതിനും തെളിവുകളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിതിന്റെ ഫോൺ പ്രിൻസിപ്പൽ പിടിച്ചുവെച്ചു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. നിതിൻ തന്നെ ഫോൺ അവിടെ വെച്ച് പോയതാണെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം.

ആരോപണവിധേയരായ ഡോ. റാം, സംഗീത മാഡം എന്നിവർ ആ സമയത്ത് ചേംബറിൽ ഉണ്ടായിരുന്നില്ല. സ്റ്റാഫ് റൂം പീഡന കേന്ദ്രമാണെന്ന ശബ്ദരേഖയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോൺ ആപ്പ് വിഷയം നിതിന്റെ കുടുംബത്തെ അറിയിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. സംഭവത്തിൽ താൻ നൽകിയ വിശദീകരണങ്ങളും രേഖകളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. നിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഈ വിശദീകരണം പുറത്തുവരുന്നത്.

WhatsApp Channel Banner

Latest updates

ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായ യാത്ര: വിദ്യാർത്ഥിയുടെ ലൈസൻസ്...

കൊച്ചി: ബൈക്കിനു പിന്നിൽ അപകടകരമായ രീതിയിൽ തിരിഞ്ഞിരുന്ന് യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർത്ഥിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം വിദ്യാർത്ഥിക്ക് നിർബന്ധിത...

‘മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം, ആ പറഞ്ഞ നിക്ഷേപകൻ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കനക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ ഏറ്റവും കൂടുതൽ വിമർശിച്ച വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

കുവൈറ്റിലെ US സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ്റെ ഡ്രോൺ...

കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് കുവൈറ്റിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തി. ചൊവ്വാഴ്ച രാവിലെ മൂന്നോളം ഡ്രോണുകൾ ഉപയോഗിച്ചാണ് അക്രമണം...

‘എങ്ങനെ പ്രതികരിക്കാതിരിക്കും?’: പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി VD സതീശൻ്റെ പഴയ...

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കനക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ 2018-ലെ പ്രളയകാലത്തെ പഴയ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ രംഗത്തെത്തി....

‘ഇതിന് പിന്നിൽ ആരാണ്?’: ഇന്ത്യൻ ഹോക്കി ടീമിൻ്റെ കുപ്പായ...

ബംഗളൂരു: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സിയാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ ഭിന്നത രൂക്ഷമാകുന്നു. ഭരണസമിതിയെയും എക്സിക്യൂട്ടീവ് ബോർഡിനെയും ഇരുട്ടിൽ നിർത്തി എടുത്ത തീരുമാനത്തിൽ അതൃപ്തി...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...