കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് കുവൈറ്റിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തി. ചൊവ്വാഴ്ച രാവിലെ മൂന്നോളം ഡ്രോണുകൾ ഉപയോഗിച്ചാണ് അക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് സ്ഥിരീകരിച്ചു.(Iran US conflict, IRGC Launches Drone Attack On US Military Base In Kuwait)
ആക്രമണത്തിന് പിന്നാലെ ഇറാഖിലെ ബസ്ര മേഖലയിലും വൻ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ഒരു ചരക്ക് കപ്പലിന് നേരെ അജ്ഞാത കോണിൽ നിന്നും മിസൈൽ/റോക്കറ്റ് ആക്രമണമുണ്ടായതായി യുകെ എം.ടി.ഒ അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ പോകുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങൾ. ഹോർമൂസ് സമുദ്രസന്ധിയിലെ തർക്കവും അണുകേന്ദ്ര നിരായുധീകരണവും സംബന്ധിച്ച് ധാരണയാകാൻ സാധ്യതയുണ്ടെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ആക്രമണങ്ങളിൽ നിന്നും പിന്മാറിയതെന്നും, ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്നും നിലവിൽ അത്തരം കൂടിക്കാഴ്ചകൾക്കൊന്നും പദ്ധതിയില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി.
Story Summary
Iran’s IRGC launched a drone attack targeting a US military base in Kuwait using at least three drones. This escalates regional tensions despite US President Donald Trump claiming that diplomatic negotiations between the US and Tehran were set to resume.


