കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എ.കെ.എം. അഷ്‌റഫും നേർക്കുനേർ പോരാടുന്ന ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പിഡിപി രംഗത്തെത്തി.(Fight in Manjeshwar heats up, PDP support for UDF as a challenge for K Surendran)
മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി ഔദ്യോഗികമായി അറിയിച്ചു. ബിജെപിയുടെ വിജയസാധ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. നിർണ്ണായക വോട്ടുകളുള്ള പിഡിപിയുടെ ഈ നിലപാട് യുഡിഎഫ് ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകുന്നത്.
കഴിഞ്ഞ തവണത്തെ ഫലം കണക്കിലെടുക്കുമ്പോൾ മഞ്ചേശ്വരത്ത് ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. മുൻപ് നേരിയ വോട്ടുകൾക്ക് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെ സുരേന്ദ്രൻ. കഴിഞ്ഞ തവണ 745 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അഷ്‌റഫ് വിജയിച്ചത്. ഭരണവിരുദ്ധ വികാരമില്ലെന്നും മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ തുണയ്ക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

