നടൻ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മുംബൈയിലെ വസതിയായ ‘മന്നത്ത്’ നവീകരണത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നവീകരണത്തിനായി ലഭിച്ച അനുമതികൾ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സി.ആർ.സെഡ് (CRZ) ചട്ടങ്ങൾ ലംഘിച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം (Shah Rukh Khan Mannat Renovation). നിയമവിധേയമായി വീട് നവീകരിക്കാൻ ഉടമകൾക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
ഒരു വ്യക്തിയുടെ ജനപ്രീതിയെ അടിസ്ഥാനമാക്കിയല്ല കോടതി തീരുമാനങ്ങൾ എടുക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, പരാതിക്കാരന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു. മന്നത്ത് ഒരു സ്വകാര്യ വസതിയാണെന്നും നിയമങ്ങൾ പാലിച്ച് മാറ്റങ്ങൾ വരുത്താൻ ഉടമകൾക്ക് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നാഷണൽ ഗ്രീൻ ട്രിബ്യൂണലിൽ നേരത്തെ ലഭിച്ച അനുകൂല ഉത്തരവിനെതിരെയായിരുന്നു ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. മന്നത്തിലെ അനെക്സ് കെട്ടിടത്തിൽ രണ്ട് നിലകൾ കൂടി അധികമായി നിർമ്മിക്കാനുള്ള ഗൗരി ഖാന്റെ പദ്ധതിയാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. എന്നാൽ, ആവശ്യമായ എല്ലാ അനുമതികളും പദ്ധതിക്കായി നേടിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.
Summary: The Supreme Court has dismissed a petition challenging the renovation of Shah Rukh Khan’s bungalow, ‘Mannat’, affirming that homeowners have the right to renovate their property within legal frameworks. The court rejected allegations of environmental norm violations, noting that the project had already received necessary clearances, including those from the NGT.


